കൊച്ചി: കൊച്ചിയിൽ നിന്നും നേപ്പാളിലെത്തിയ മലയാളി വിനോദ സഞ്ചാരികൾ സുരക്ഷിതർ. ട്രാവൽ ഹബ് ടൂറിസ്‌റ്റ് ഏജൻസി വഴി ഓഗസ്‌റ്റ് 23ന് ഗൊരഖ്പുരിലെത്തിയ സംഘം, 24ന് ആണ് കാഠ്‌മണ്ഡുവിലേക്ക് തിരിച്ചത്. എന്നാൽ മിന്നൽ പ്രളയത്തിൽ പെട്ടു പോകാതെ 36 അംഗ സം ഘം രക്ഷപ്പെടുകയായിരുന്നു. നിലവിൽ വാലിം ഭാഗത്ത് എത്തിയ സംഘം ലുംബിനി ഭാഗത്തേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കാഠ്‌മണ്ഡുവിൽ നിന്നും പൊക്രയിലേക്ക് പോകാനിരുന്ന സംഘം മിന്നൽ പ്രളയത്തെ തുടർന്ന് റോഡിൽ പെട്ടുപോയിരുന്നു. പ്രളയത്തെ തുടർന്ന് റോഡ് ബ്ലോക്ക് ചെയ്‌തിരുന്നതിനാൽ മണിക്കൂറുകളോളം വണ്ടിയിൽ തന്നെ കഴിയുകയും വൈകുന്നേരത്തോടെ മറ്റൊരു വഴിയിലൂടെ ഹോട്ടലിലേക്ക് പോവുകയുമായിരുന്നു. പിറ്റേന്ന് പുലർച്ചെ 2.30 ഓടെ ചിട്ടം എന്നൊരു ഗ്രാമത്തിലാണ് എത്തിയതെന്ന് ടൂർ മാനേജർ സൽമോൺ ദീപിക ഓൺലൈനിനോട് പ്രതികരിച്ചു. യുപിയിൽ നിന്നുള്ള ഡ്രൈവർ മരങ്ങളൊക്കെ ഒഴുകി പോകുന്നതു കണ്ടപ്പോൾ മഴയത്ത് ഇതിവിടെ സ്ഥിരമാണെന്ന് ആദ്യം പറഞ്ഞു. ഇ ത്രയും വലിയ പ്രളയം വന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഓഫ് റോഡുകൾ കയറിയാണ് യാത്ര തുടർന്നത്. യോദ്ധ സിനിമയിൽ കാണിക്കുന്ന കാഠ്‌മണ്ഡുവിലെ ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഇറങ്ങാൻ വൈകിയതിനാൽ പ്രളയത്തിൽ പെട്ടു പോയില്ലെന്നും സൽമോൺ വ്യക്തമാക്കി. അതേസമയം, മിന്നൽ പ്രളയത്തിൽ 469 ആളുകൾ മരിച്ചതായാണ് വിവരം. വിദേശ രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് സഹായം ആവശ്യമില്ലെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. പ്രളയത്തിൽ പെട്ടു പോയ വിദേശികളടക്കം നിരവധി പേരെ ഹെലികോ പ്റ്റർ മാർഗം വഴിയും കരമാർഗം വഴിയും രക്ഷപ്പെടുത്തിയതായി നേപ്പാൾ പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു.













